തിരുവനന്തപുരം : മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്യുമെന്ന് ഫിലിം ചേംബർ അറിയിച്ചതിന് പിന്നാലെ സ്ഥിരികരണവുമായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. തീരുമാനത്തിന് ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യിക്കുന്നതിന് എല്ലാ ശ്രമവും നടത്തി. എന്നാല്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. തിയേറ്ററുകള്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറായില്ല. അവര്‍ വേണ്ട പിന്തുണയും നല്‍കിയില്ല. തിയേറ്ററുകളെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ സഹകരിച്ചില്ല. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും പിന്തുണയോടെയാണ് ഒ.ടി.ടി തീരുമാനമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.40 കോടി രൂപ അഡ്വാന്‍സായി തിയേറ്ററുകളില്‍ നിന്ന് വാങ്ങിയിട്ടില്ല. 4.89 കോടി മാത്രമാണ് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
മരക്കാർ ഒ ടി ടി റിലീസായിരിക്കുമെന്ന് ഫിലിം ചേംബർ നേരത്തെ അറിയിച്ചിരുന്നു. തിയേറ്റർ റിലീസിനായുള്ള ചർച്ചകൾ അവസാനിപ്പിച്ചെന്നും ഫിലിം ചേംബർ പ്രസിഡന്റ് ജി.സുരേഷ് കുമാർ അറിയിച്ചു. ഇന്നത്തെ ചർച്ചകൾ മാറ്റാൻ ആവശ്യപ്പെട്ടതും ചേംബർ തന്നെയെന്നും സുരേഷ് കുമാർ പറഞ്ഞു. നഷ്ടമുണ്ടായാൽ നികത്തണമെന്ന് നിർമാതാവ് ആവശ്യപ്പെട്ട ഉപാധി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അംഗീകരിച്ചില്ല. ഫിയോക്ക് വാശി പിടിക്കരുതെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് തിയേറ്റർ ഉടമകളുടെ പ്രതിനിധിയായ ലിബർട്ടി ബഷീർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |