കൊല്ലം: കൊട്ടിയം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മലപ്പുറം കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടൻ ഹൗസിൽ അൻസാരിയെ (49) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹനിശ്ചയം കഴിഞ്ഞ യുവതി വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ബന്ധുവിന്റെ വീട്ടിൽ നിൽക്കുന്ന കാലത്താണ് ഇയാളുമായി അടുപ്പത്തിലാകുന്നത്. സർട്ടിഫിക്കറ്റും മറ്റും എടുക്കാൻ ഇവർ ഒന്നിച്ച് യുവതിയുടെ വീട്ടിലെത്തുകയും മറ്റാരും ഇല്ലാത്ത സാഹചര്യം മുതലെടുത്ത് യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് പലതവണ ഭീഷണിപ്പെടുത്തി ഇയാൾ യുവതിയെ പീഡിപ്പിച്ചു. യുവതിക്ക് ഭർതൃവീട്ടിൽ വച്ച് ശാരീരിക അവശതകൾ ഉണ്ടാവുകയും പരിശോധനയിൽ ഗർഭിണിയാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഗർഭസ്ഥ ശിശുവിന്റെ പ്രായവ്യത്യാസം ശ്രദ്ധയിൽപ്പെട്ട ഭർത്താവും ബന്ധുക്കളും യുവതിയെ തിരികെ വീട്ടിലെത്തിച്ചു. യുവതിയുടെ ബന്ധുക്കളുമായി നല്ല ബന്ധത്തിലുളള പ്രതിയുടെ സ്വാധീനത്തിൽ യുവതിയുടെ ഗർഭഛിദ്റം നടത്തുകയും ഉത്തരവാദിത്തം മറ്റൊരു യുവാവിൽ ചുമത്താൻ ശ്രമിക്കുകയും ചെയ്തു. ഒന്നിലധികം വിവാഹം കഴിച്ച ഇയാൾ ജനുവരി മുതൽ കൊട്ടിയത്തായിരുന്നു താമസം. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന് പരാതി ലഭിച്ചതിനെ തുടർന്ന് ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റൽ, സബ് ഇൻസ്പെക്ടർമാരായ സുജിത്ത്. ബി. നായർ, ഷിഹാസ്, അനൂപ്, ജയചന്ദ്രൻ, അബ്ദുൽ റഹിം, പി.കെ. അഷ്ടമൻ, എ.എസ്.ഐ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |