കൊല്ലം: ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പുന്തലത്താഴം കല്ലുവിള വീട്ടിൽ മധു (42), പേരൂർ തെറ്റിച്ചിറ പുത്തൻ വീട്ടിൽ സുനി (40), പുന്തലത്താഴം മീനാക്ഷി നഗർ പറങ്കിമാംവിള വീട്ടിൽ ദിലീപ് (45), മുണ്ടയ്ക്കൽ ഈസ്റ്റ് കളീക്കൽ കടപ്പുറത്ത് ഷാനവാസ് (32) എന്നിവരെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
തെറ്റിച്ചിറ എസ്.എം.ഡി സ്കൂളിന് സമീപം ആദം കാസിലിൽ താമസിക്കുന്ന സജീവിനെയും ഭാര്യയെയുമാണ് ഇവർ ആക്രമിച്ചത്. വീടിന് സമീപം നിന്ന് അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു മർദ്ദനം. സജീവിനെ അടിച്ചുവീഴ്തി തറയിലിട്ട് ചവിട്ടുന്നത് കണ്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ഭാര്യയ്ക്കും മർദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം അക്രമികളെ സംഭവസ്ഥലത്തു നിന്നു പിടികൂടി. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എ.പി. അനീഷ്, വി.എസ്. ശ്രീനാഥ്, ജാനസ് പി.ബേബി, മധു, എ.എസ്.ഐ ലതിക, സി.പി.ഒമാരായ ഗോപകുമാർ, സാജൻ ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |