കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസില്‍ ആർ.എസ്.എസിനെതിരെ കള്ളമൊഴി രേഖപ്പെടുത്തിയതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. ഡി.വൈ.എസ്.പിമാരായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സി.ഐ കെ.പി സുരേഷ് ബാബുവിനെതിരെ നടപടി എടുക്കണമെന്നും നിര്‍ദേശമുണ്ട്.
ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് മറ്റൊരു കേസിലെ പ്രതിയായ സുബീഷിനെകൊണ്ട് മൊഴി നൽകാൻ ശ്രമിച്ചിരുന്നു. ഇതിനെതുടര്‍ന്ന് കേസിൽ ഹൈക്കോടതി തുടരന്വേഷണം നിര്‍ദേശിക്കുകയും ചെയ്തു. തുടരന്വേഷണം നടത്തിയ സി.ബി.ഐ ആര്‍.എസ്.എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന വാദം തള്ളി. കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ളവര്‍ തന്നെയാണ് കേസിലെ പ്രതികളെന്ന് സി.ബി.ഐ വ്യക്തമാക്കുകയും ചെയ്തു. ആ റിപ്പോര്‍ട്ടിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ നടപടി
ആവശ്യപ്പെട്ടിരിക്കുന്നത്.
വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ സുബീഷിനെ കസ്റ്റഡിയിലെടു
ത്ത് അന്യായമായി തടങ്കലില്‍ വെച്ച് കള്ള മൊഴി രേഖപ്പെടുത്തി എന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കേസില്‍ പുതിയ തെളിവുകളില്ലെന്നും നിലവിലെ പ്രതികള്‍ തന്നെയാണ് പ്രതികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |