കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്ക് പിറകെ ഒളിവിൽ പോയ ശേഷം പിടിയിലായി പ്രത്യേകം വിചാരണ നേരിട്ട കേസിൽ രണ്ടു പ്രതികൾ കുറ്റക്കാരെന്ന് മാറാട് സ്പെഷ്യൽ അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷ ജഡ്‌ജി അംബിക 23ന് ശിക്ഷ വിധിക്കും.
95-ാം പ്രതി കടലുണ്ടി ആനങ്ങാടിയിലെ ഹൈദ്രോസ്‌കുട്ടി (കോയമോൻ), മാറാട് കല്ല്‌വച്ച വീട്ടിൽ നിസാമുദ്ദീൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കലാപത്തിനായി ഹൈദ്രോസ്‌കുട്ടി ബോംബ് നിർമ്മിച്ചുവെന്നും നിസാമുദ്ദീൻ കൂലക്കൊലയിൽ നേരിട്ട് പങ്കാളിയായെന്നുമാണ് കേസ്. നിസാമുദ്ദീനെ 2010 ഒക്ടോബർ 15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടുകയായിരുന്നു. ഹൈദ്രോസ്‌കുട്ടി 2011 ജനുവരി 23ന് കോഴിക്കോട് സൗത്ത് ബീച്ചിൽ വച്ചാണ് പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |