തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസ് ഭൂമിയിൽ നിന്നും നവംബർ അഞ്ചിന് ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതിയെ കൂടി തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി മുഹമ്മദ് ഷബീർ എന്ന ചാള ബാബുവാണ് (34)അറസ്റ്റിലായത്. നേരത്തെ കഞ്ചാവ് കേസിൽ പ്രതിയായ ഇയാൾ 2016ൽ കാലിക്കറ്റ് കാമ്പസിൽ നിന്നും ഒരു ചന്ദനമരവും ചേളാരി മാതാപുഴ റോഡിലെ ഓക്സിജൻ പ്ലാന്റിന്റെ വളപ്പിൽ നിന്നും അഞ്ച് ചന്ദനമരവും മുറിച്ച് കടത്തിയ കേസിലെ പ്രതിയാണ്. കേസിൽ നാലുപേരെ പത്ത് ദിവസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. തേഞ്ഞിപ്പലം സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ.ബി ഷൈജു, സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, സി.പി.ഒമാരായ ഷിബുലാൽ, റഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |