ഏത് ഈണത്തിനനുസരിച്ചും പാട്ടെഴുതാൻ കഴിവുള്ളയാളായിരുന്നു ബിച്ചു തിരുമല. ഉണ്ണികളെ ഒരു കഥപറയാം എന്ന ചിത്രത്തിലെ 'വാഴപ്പൂങ്കിളികൾ" എന്ന പാട്ട് തന്നെയാണ് ഇതിന് നല്ല ഉദാഹരണം. ഇത്തരം ധാരാളം പാട്ടുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. 'ഉന്നം മറന്ന് തെന്നിപ്പറന്ന പൊന്നിൻ കിനാക്കളെല്ലാം" എന്ന പാട്ടും ഈ ഗണത്തിൽ പെടുന്നതാണ്.
വരികൾ ആദ്യമെഴുതി പാട്ടുണ്ടാക്കുമ്പോൾ ഈണത്തിലുണ്ടാകുന്ന ആവർത്തനം ഒഴിവാക്കാനാണ് ട്യൂണിന് അനുസരിച്ച് പാട്ടെഴുതാൻ തുടങ്ങിയത്. കവികൾ ഒരേ താളത്തിലും ഛന്ദസിലും വൃത്തത്തിലും എഴുതിയിരുന്നു. ട്യൂണിലുണ്ടായ ആവർത്തന പ്രശ്‌നം ദേവരാജൻ മാസ്റ്റർ ഉൾപ്പെടെയുള്ളവർ അനുഭവിച്ചിരുന്നു.
എളിമയും സൗമ്യതയുമുള്ള വ്യക്തിയായിരുന്നു ബിച്ചു തിരുമല. പിടിവാശിയോ ദേഷ്യമോ പ്രകടിപ്പിക്കില്ല. മറ്റുള്ളവരുടെ പ്രയാസങ്ങളിൽ നർമ്മം പറഞ്ഞ് ആശ്വാസം പകർന്നിരുന്നു. 'ഉണ്ണികളെ ഒരു കഥ പറയാം" എന്ന സിനിമയിലാണ് ബന്ധം തുടങ്ങിയത്. ഒരുമിച്ച് പ്രവർത്തിച്ച അവസാന സിനിമ വരെയും നല്ല ബന്ധമായിരുന്നു. സഹോദരനെപ്പോലെ ആയിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |