ലണ്ടൻ: കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിൽ ഒമൈക്രോൺ സ്ഥിരീകരിച്ചു. ബെൽജിയത്തിന് പിന്നാലെ ജർമനിയിലും ഇറ്റലിയിലുമായി മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു. ജർമനിയിൽ സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിലും, ഇറ്റലിയിൽ മൊസാംബിക്കിൽ നിന്നെത്തിയ ആളിലുമാണ് രോഗബാധ കണ്ടെത്തിയത്.
ബ്രിട്ടനിൽ രണ്ട് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കടകളിലും പൊതുവാഹനങ്ങളിലും വീണ്ടും മാസ്‌ക് നിർബന്ധമാക്കി. പത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ബ്രിട്ടൻ യാത്രാവിലക്ക് ഏർപ്പെടുത്തി. ചെക്ക് റിപ്പബ്ലിക്കിൽ ഒരാളിൽ ഒമൈക്രോൺ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.
ഒരു കേസ് റിപ്പോർട്ട് ചെയ്തതോടെ ഇസ്രയേൽ രാജ്യാതിർത്തികൾ അടച്ചു. ഒമൈക്രോൺ വകഭേദം ബാധിച്ചു എന്ന് സംശയിക്കുന്ന ഏഴ് കേസുകൾ രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രി നാഫ്രലി ബെന്നറ്റ് അറിയിച്ചു. ആശങ്ക കൂടിയതോടെ തെക്കൻ കൊറിയ, ശ്രീലങ്ക, തായ്‌ലൻഡ്, ഒമാൻ, ഹംഗറി, ഇന്തോനേഷ്യ, ടുണീഷ്യ തുടങ്ങി പല രാജ്യങ്ങളും കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |