ന്യൂഡൽഹി :കൊവിഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് സഹായവാഗ്ദാനവുമായി ഇന്ത്യ. ജീവൻ രക്ഷാമരുന്നുകളും പരിശോധന കിറ്റുകളും, വെന്റിലേറ്ററുകളുമടക്കമുള്ള സഹായം നൽകാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ജീൻ പഠനത്തിലും ഗവേഷണത്തിലും ഇന്ത്യ സഹകരണം വാഗ്ദാനം ചെയ്തു.
അതേ സമയം കർണാടകയിൽ ഒമിക്രോൺ വൈറസ് സാന്നിദ്ധ്യം സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ഐ.സി.എംആ.ർ പരിശോധന ഫലം നാളെ വരും. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്‌തമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 20 നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 63കാരൻ ബംഗ്ലൂരുവിലെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും അത് ഡെൽറ്റ വൈറസ് എന്ന് വ്യക്തമായിരുന്നു.
ദക്ഷിണാഫ്രിക്കൻ സ്വദേശിയിലുള്ളത് ഒമൈക്രോൺ വൈറസാണോ എന്നതിൽ സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ എല്ലാവരേയും ക്വാറന്റീലാക്കി. ഇവരിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഐ.സി.എം.ആറിന് പരിശോധനയ്ക്ക് അയക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |