തൃശൂർ: ചെരിപ്പിനടിയിൽ വച്ച് മയക്കുമരുന്ന് കടത്താൽ ശ്രമിച്ച തടവുകാരനെ ജയിലധികൃതർ കൈയോടെ പിടികൂടി. വിയ്യൂർ അതിസുരക്ഷാ ജയിലിൽ കഴിയുന്ന അതുൽ എന്ന തടവുകാരനെ സന്ദർശിക്കാനെത്തിയ കൊല്ലം സ്വദേശി ഇജാസിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
ജയിലിൽ അകത്തേക്ക് കടക്കുന്നവരെ കർശനമായി പരിശോധിച്ച ശേഷമേ കടത്തി വിടാറുള്ളൂ.
ജയിലിൽ തടവുകാരുടെ ഫോൺ വിളി റെക്കാഡ് ചെയ്യുന്ന രീതി നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം അതുൽ ഭാര്യക്ക് ഫോൺ ചെയ്തപ്പോളാണ് ഇജാസ് വഴി മയക്കുമരുന്ന് കൊണ്ടുവരുന്ന വിവരം ജയിലധികൃതർ മനസിലാക്കിയത്. ഇന്നലെ ഇജാസ് ജയിലിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് മാരക വിഭാഗത്തിൽപെട്ട മയക്കുമരുന്ന് പിടികൂടിയത്. വളരെ ചെറിയ അളവാണ് കൈമാറാൻ കൊണ്ടുവന്നത്. മയക്കുമരുന്നുമായി പിടികൂടിയ ഇജാസിനെ വിയ്യൂർ പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |