കാക്കനാട്: കൊച്ചിയിൽ യുവതിയെ കൂട്ട ബലാത്സംഗം നടത്തിയ കേസിൽ ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഫോട്ടോഷൂട്ടിനെത്തിയ യുവതിയെയാണ് മദ്യവും ലഹരിപദാർത്ഥം കലർത്തിയ ശീതളപാനീയവും നൽകി കൂട്ട ബലാത്സംഗത്തിനിരായിക്കിയത്. യുവതിയെ ഈ മാസം ഒന്നാം തീയതി മുതൽ മൂന്നുവരെ പ്രതികൾ ഇടച്ചിറയിലെ ക്രിസ്റ്റീന ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ സലിംകുമാറിനെ (33) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഒന്നാം പ്രതി അജ്മൽ, മൂന്നാം പ്രതി ഷമീർ, നാലാം പ്രതിയും ഹോട്ടലുടമയുമായ ക്രിസ്റ്റീന എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. യുവതിയെ പീഡിപ്പിച്ച 303ാം മുറിയും അറസ്റ്റിലായ സലിം താമസിച്ചിരുന്ന 304ാം മുറിയും പൊലീസ് സീൽ ചെയ്‌തിരിക്കുകയാണ്. മലപ്പുറം സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് പീഡനത്തിനിരയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |