ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പാക്കുന്ന ആറുലക്ഷം കോടി രൂപയുടെ ദേശീയ ധനസമാഹരണ യജ്ഞത്തിൽ (നാഷണൽ അസറ്റ് മോണെറ്റൈസേഷൻ പൈപ്പ്‌ലൈൻ - എൻ.എം.പി) പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക് (പി.പി.പി) മാറ്റുന്നത് കോഴിക്കോട് (കരിപ്പൂർ) ഉൾപ്പെടെ 25 വിമാനത്താവളങ്ങൾ. 2022-25 കാലയളവിലാണ് പദ്ധതി നടപ്പാക്കുകയെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിംഗ് ലോക്‌സഭയിൽ പറഞ്ഞു.
വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം എയർപോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയ്ക്ക് (എ.എ.ഐ) തന്നെയായിരിക്കും. നടത്തിപ്പ് ചുമതലയാണ് പി.പി.പി മോഡലിലേക്ക് മാറ്റുക. നേരത്തേ കേന്ദ്രം എട്ട് പ്രമുഖ വിമാനത്താവളങ്ങളുടെ നിയന്ത്രണാവകാശം സ്വകാര്യ കമ്പനികൾക്ക് കൈമാറിയിരുന്നു. ഇതിൽ ഏഴു വിമാനത്താവളങ്ങളുടെ നിയന്ത്രണവും സ്വന്തമാക്കിയത് അദാനി ഗ്രൂപ്പാണ്.
മുംബയ്, അഹമ്മദാബാദ്, തിരുവനന്തപുരം, ജയ്‌പൂർ, ലക്‌നൗ, ഗുവഹാത്തി, മംഗലാപുരം എന്നിവയുടെ നിയന്ത്രണമാണ് അദാനി നേടിയത്. ഭുവനേശ്വർ, വാരണസി, അമൃത്സർ, ഇൻഡോർ, തിരുച്ചിറപ്പള്ളി, ഭോപാൽ, ചെന്നൈ, തിരുപ്പതി, ഇംഫാൽ, അഗർത്തല തുടങ്ങിയവയാണ് പി.പി.പിയിലേക്ക് മാറാനുള്ള പട്ടികയിലുള്ള മറ്റ് പ്രമുഖ വിമാനത്താവളങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |