മൂവാറ്റുപുഴ: ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നായ അറ്റ്ലസ് ശലഭം അഥവാ സർപ്പശലഭം കാണികളെ വിസ്മയിപ്പിച്ച് ഒരേ ഇരിപ്പിലാണ്. മൂവാറ്റുപുഴ നഗരത്തിലെ ഹോസ്റ്റൽ ജംഗ്ഷനിലെ രാജേഷ് പൊന്നുംപുരയിടത്തിന്റെ പേരിലുള്ള ആർ.ടി ക്രൗൺ പ്ലാസയിലെ കൊച്ചിൻ ബേക്ക് ഹൗസ് ഇൽ തൂക്കിയ നക്ഷത്രത്തിലാണ് സർപ്പശലഭം 'സന്യാസ'ത്തിലിരുന്നത്. പ്രത്യേകതരം ശലഭത്തെ കാണാൻ നിരവധി പേരെത്തി. ഇരു ചിറകുകളും വിടർത്തുമ്പോൾ 240 മില്ലീമീറ്റർ നീളം ഉണ്ട്. ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള ഇവയുടെ മുൻചിറകുകളിൽ പാമ്പിന്റെ കണ്ണുകളെപ്പോലെ കറുത്ത പൊട്ടുകൾ ഉണ്ട്. ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ ഇതുപകരിക്കുന്നു. കറുപ്പ്, ബ്രൗൺ, പർപ്പിൾ നിറങ്ങളിൽ അറ്റ്ലസ് ശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ വനമേഖലകളിൽ ഈർപ്പമുള്ള പ്രദേശങ്ങളിൽ ആണ് ഇവയെ കണ്ടുവരുന്നത്. ഈ ശലഭങ്ങൾക്ക് രണ്ടു മാസം മാത്രമേ ആയുസ് ഉള്ളു. നാട്ടുമ്പുറങ്ങളിൽ ഇത്തരം ശലഭങ്ങളെ കാണുക അപൂർവ്വമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |