പാലക്കാട് : അഖില കേരള എഴുത്തച്ഛൻ സമാജം പാലക്കാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തുഞ്ചത്ത് എഴുത്തച്ഛന്റെ സമാധി ദിനം ആചരിച്ചു. നുറോളം സമുദായ പ്രവർത്തകർ ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ നിന്ന് കാൽനടയായി ചിറ്റൂർ ഗുരുമഠത്തിലേക്ക് എത്തിച്ചേരുകയും തുഞ്ചൻ സമാധിയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. തുടർന്നു നടന്ന അനുസ്മരണ യോഗത്തിൽ ഭരണ ഭാഷ മലയാളഭാഷയാക്കിയിട്ടു പോലും ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ കേരളത്തിലെവിടെയും ഇല്ല എന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രതിമ സ്ഥാപിക്കുന്നതിനുവേണ്ടി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. യോഗത്തിൽ ആചാര്യ വന്ദനം പാലക്കാട് ജില്ലാ സെക്രട്ടറി വി.ശശിന്ദ്രൻ ഏറാട്ട് ചൊല്ലിക്കൊടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ, രാമകൃഷ്ണൻ എഴക്കാട്, കരിപ്പോട് ചന്ദ്രൻ, കെ.ബാബു ,തങ്കപ്പൻ കുത്തനൂർ,
എം.കെ.വേലായുധൻ, പി. ചിന്നനെഴുത്തച്ഛൻ, ബാബു പുതുക്കോട്,സുധിർകുമാർ കാക്കാമട,ഗുരുവായൂരപ്പൻ പുതുശ്ശേരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |