ആലപ്പുഴ: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ചീഫ് വിപ്പിന്റെ ഓഫീസിലേക്ക് പുതുതായി 17 പേരെ നിയമിച്ച നടപടി പിൻവലിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന നിർവാഹക സമിതിയംഗവുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. ഒരു പ്രൈവറ്റ് സെക്രട്ടറി, 2 അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ, 2 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാർ, 4 ഓഫീസ് അറ്റൻഡർമാർ, 5 ക്ലാർക്കുമാർ, ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഒരു അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ്, ഒരു അസിസ്റ്റന്റ് എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. ഇതിലൂടെ പ്രതിവർഷം സർക്കാരിന് 3 കോടിയുടെ അധിക ബാദ്ധ്യതയാണുണ്ടാവുക. പുറമേ പെൻഷൻ ബാദ്ധ്യതയും. ഇത് ജനങ്ങളുടെ നികുതി പണം ധൂർത്തടിക്കലാണെന്നും കുരുവിള മാത്യൂസ് ആരോപിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |