തൊടുപുഴ: 1.43 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പൂഞ്ഞാർ ചോലത്തടം മുതലക്കുഴിയിൽ ആൽബിനെയാണ് (30) തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. 2018 ജൂൺ 12നാണ് ഈരാറ്റുപേട്ട പാല റോഡിൽ തലപ്പലം ആറാം മൈൽ നിന്ന് ഈരാറ്റുപേട്ടസബ് ഇൻസ്പെക്ടർ ആയിരുന്ന ടി.കെ. സുധീറും സംഘവും ചേർന്ന് കേസ് പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടറായിരുന്ന സി.ജി. സനൽകുമാർ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |