കുന്നംകുളം: കേച്ചേരി പറപ്പൂക്കാവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു. കഴിഞ്ഞ അഞ്ചിനാണ് സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച് കിടക്കുന്ന പറമ്പിലെ 10 അടിയോളം താഴ്ചയുള്ള കിണറ്റിൽ മാലിന്യം തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു.
പ്രദേശവാസികൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സഹിതം പൊലീസിൽ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ കുന്നംകുളത്തെ സ്ക്രാപ്പ് വിൽപ്പന കേന്ദ്രത്തിൽ നിന്നുള്ള മാലിന്യമാണ് തള്ളിയതെന്ന് കണ്ടെത്തുകയായിരുന്നു. വാർഡ് മെമ്പർ എൻ.ഡി. സജിത് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഞായറാഴ്ച സ്ഥാപനത്തിലെ ജീവനക്കാർ മാലിന്യം തിരിച്ചെടുക്കാനെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |