വാഷിംഗ്ടൺ : ഒമിക്രോണിനും മറ്റ് കൊവിഡ് വകഭേദങ്ങളേയും നിർവീര്യമാക്കാൻ കഴിവുള്ള ആന്റിബോഡിയെ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഗവേഷകർ. വൈറസിന് മ്യൂട്ടേഷൻ സംഭവിക്കുമ്പോൾ മാറ്റം സംഭവിക്കാത്ത സ്പൈക്ക് പ്രോട്ടീനിലാണ് ഈ ആന്റിബോഡികൾ പ്രവർത്തിക്കുന്നത്. സ്പൈക്ക് പ്രോട്ടീനിലെ ഈ ആന്റിബോഡികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, വൈറസിന്റെ തുടർച്ചയായ പരിണാമത്തെ മറികടക്കാൻ കഴിയുമെന്ന് ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ജേർണൽ നേച്യർ എന്ന പ്രസിദ്ധീകരണത്തിലാണ ്ഇത് സംബന്ധിച്ച പഠനങ്ങൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. സ്‌പൈക്ക് പ്രോട്ടീനിലെ ഈ ആന്റിബോഡികളുടെ ലക്ഷ്യങ്ങൾ തിരിച്ചറിയുന്നതിലൂടെ, ഒമിക്‌റോൺ വേരിയന്റിനെതിരെയും ഭാവിയിൽ ഉയർന്നുവന്നേക്കാവുന്ന മറ്റ് വകഭേദങ്ങൾക്കെതിരെയും ഫലപ്രദമാകുന്ന വാക്സിനുകളും ആന്റിബോഡി ചികിത്സകളും രൂപകൽപ്പന ചെയ്യാൻ കഴിഞ്ഞേക്കുമെന്ന് ഗവേഷണങ്ങൾക്ക് നേതൃത്വം നല്കുന്ന ഡേവിഡ് വീസ്ലർ പറഞ്ഞു. ഹോവാർഡ് ഹ്യൂസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അന്വേഷകനും സിയാറ്റിലിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ സ്‌കൂൾ ഫ് മെഡിസിനിലെ ബയോകെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറുമാണ് ഇദ്ദേഹം.വ്ലീസറും സ്വിറ്റ്സർലൻഡിലെ വിർ ബയോടെക്‌നോളജിയിലെ ഡേവിഡ് കോർട്ടിയുമായാണ് ഗവേഷണ പദ്ധതിക്ക് നേതൃത്വം നല്കിയത്. മുൻപ് രോഗം ബാധിച്ചവരിലുള്ള ആന്റിബോഡികളും , സിനോഫോം , സ്പുട്നിക് വി, ജോൺസൺ ആന്റ് ജോൺസൺ വാക്സിനുകളെടുത്തവർക്ക് ഒമിക്രോൺ വൈറസിനെ ചെറുക്കാനുള്ള കഴിവില്ലെന്ന് പഠനത്തിൽ പറയുന്നു. മൊഡേണ, ഫൈസർ, അസ്ട്രാസെനക വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചവരിൽ 20-40 വരെ ഫലപ്രാപ്തി കണ്ടുവരുന്നുണ്ട്. എന്നാൽ ഈ വാക്സിനുകളുടെ മൂന്നാം ഡോസ് എടുത്തവരിൽ ഒമിക്രോൺ വൈറസിനെതിരെ കുറച്ചു കൂടി ഫലപ്രാപ്തി കണ്ടു വരുന്നതായി ഗവേഷകർ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |