SignIn
Kerala Kaumudi Online
Wednesday, 25 September 2024 10.45 PM IST

ചൂടിന് ആശ്വാസം പകർന്ന് പനനൊങ്ക്

Increase Font Size Decrease Font Size Print Page
2
കാരപ്പറമ്പിന് സമീപത്തെ പനനൊങ്ക് വിൽപ്പന

കോഴിക്കോട്: കൊടും ചൂടിൽ ആശ്വാസം പകർന്ന് നഗരത്തിലെ പാതയോരങ്ങളിൽ പനനൊങ്ക് സജീവമായി. വലിപ്പ വ്യത്യാസമനുസരിച്ച് പനനൊങ്ക് ഒന്നിന് 30 മുതൽ 40 രൂപവരെയാണ്. നാലെണ്ണം ഒന്നിച്ചു വാങ്ങമ്പോൾ 100 രൂപക്ക് ലഭിക്കും. കരിക്കു പോലെ തന്നെ മായമില്ലാതെ പ്രകൃതിദത്ത വിഭവമായതിനാൽ നൊങ്കിന് ആവശ്യയ്കകാരും കൂടുതലാണ്. തമിഴ്നാട്ടിൽ നിന്നുള്ള സംഘങ്ങളാണ് ജില്ലയിൽ വെസ്റ്റ്ഹിൽ, കാരപറമ്പ്, വേങ്ങേരി, കാരന്തൂർ തുടങ്ങിയ ഭാഗങ്ങളിലായി കച്ചവടം നടത്തുന്നത്. പാലക്കാട് നിന്നുമാണ് പനനൊങ്ക് എത്തിക്കുന്നത്. ലോറിയിൽ നൊങ്കുകൾ ഇവിടേക്ക് എത്തിച്ചുകൊടുക്കാൻ ഇടനിലക്കാരുണ്ട്. നൊങ്ക് ജ്യൂസിന് 60 രൂപവരെ കടകളിൽ ഈടാക്കുന്നുണ്ട്.

ചൂടുകാലത്ത് ഔഷധഗുണമുള്ള നൊങ്ക് കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പൊതവേ പറയുന്നത്. നല്ല ദാഹ ശമനിയായും പോഷാകാഹാരവുമായും ഇത് ഉപയോഗിക്കുന്നു. വേനൽ തുടങ്ങുന്നതോടെ നൊങ്ക് വിൽപ്പന സംഘങ്ങൾ എത്താറുണ്ട്. എന്നാൽ കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിലും കച്ചവടക്കാർ എത്തിയിരുന്നില്ല. ആവശ്യക്കാർ ഏറെയുള്ളതിനാൽ രാവിലെ റോഡരികുകളിൽ കൂട്ടിയിടുന്ന പനനൊങ്കുകൾ വൈകുന്നേരമാകമ്പോഴേക്കും മിക്ക ദിവസങ്ങളിലും വിറ്റു തീരുന്നുണ്ട്. ഡിസംബർ മുതൽ ഫെബ്രുവരിവരെയാണ് പനനൊങ്കുകൾ കൂടുതലായി കണ്ടു വരുന്നത്. സീസണിൽ ഒരു പനയിൽ നിന്നും മൂന്നു മുതൽ അഞ്ചു തവണ വരെ പനനൊങ്ക് കുലകൾ ലഭിക്കും.

പനനൊങ്ക് വില

30 മുതൽ 40 വരെ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.