ശ്രീനഗർ : ജമ്മു കാശ്മീരിലെ നാല് മുൻ മുഖ്യമന്ത്രിമാർക്ക് നൽകിയിരുന്ന സ്പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പ് ( എസ്.എസ്.ജി ) സംരക്ഷണം പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, മകനും പാർട്ടിയുടെ വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള, പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരുടെ എസ്.എസ്.ജി സുരക്ഷ പിൻവലിക്കാനാണ് കേന്ദ്ര സർക്കാരിന്റെ സുരക്ഷാ അവലോകന യോഗത്തിൽ തീരുമാനിച്ചത്.
ജമ്മു കാശ്മീരിലെ മുഖ്യമന്ത്രിമാരെയും മുൻ മുഖ്യമന്ത്രിമാരെയും സംരക്ഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സുരക്ഷാ വിഭാഗമാണ് എസ്.എസ്.ജി. സുരക്ഷ പിൻവലിച്ച കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഒമർ അബ്ദുള്ളയും
മെഹബൂബ മുഫ്തിയും പ്രതികരിച്ചു. അതേ സമയം, നാല് മുൻ മുഖ്യമന്ത്രിമാർക്കും മാനദണ്ഡങ്ങൾക്ക് അനുസൃതമായി ജമ്മു കാശ്മീർ പൊലീസിന്റെ സുരക്ഷാ വിഭാഗത്തിന്റെ സംരക്ഷണം ലഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |