പാലക്കാട്: പാലക്കാട് പുതുപെരിയാരം ഓട്ടൂർകാടിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. പ്രതീക്ഷ നഗർ മയൂരം വീട്ടിൽ ചന്ദ്രൻ (65), ദേവി (55) എന്നിവരാണ് മരിച്ചത്. ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
മകൻ സനലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ രാത്രി ഒൻപത് മണിവരെ സനൽ വീട്ടിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സനലിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. ബി ടെക് പൂർത്തിയാക്കിയ ശേഷം സനൽ മുംബയിലെ ഒരു ജുവലറിയിൽ ജോലി നോക്കുകയായിരുന്നു. കൊവിഡിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയിരുന്നു. ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നു സനൽ. കുടുംബത്തിൽ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. മകൾ ബാങ്ക് ഉദ്യോഗസ്ഥയാണ്. മൂന്നാമത്തെ മകൻ എറണാകുളത്ത് ജോലി ചെയ്യുന്നു.
ചന്ദ്രന്റെ മൃതദേഹം ബെഡ്‌റൂമിലും ദേവിയുടെ മൃതദേഹം ഹാളിലുമാണ് കണ്ടെത്തിയത്. ശരീരത്തിൽ ധാരാളം മുറിവുകളും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |