കൊച്ചി: യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷനു മുമ്പിൽ കൊണ്ടിട്ടത് സംസ്ഥാനത്തിനുതന്നെ അപമാനകരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഗുണ്ടാപ്പകയുടെ പേരിൽ അക്രമങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണം. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയതിനാൽ ആഭ്യന്തര വകുപ്പിന്റെ ചുമതല ആർക്കാണെന്ന് വ്യക്തമാക്കണം. മാസങ്ങളായി ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. തലസ്ഥാനത്ത് കാൽ വെട്ടിയെടുത്ത് ഗുണ്ടകൾ ബൈക്കിൽ പോയത് മുഖ്യമന്ത്രിയുടെ മൂക്കിന്റെ താഴെ കൂടിയായിരുന്നു. ഗുണ്ടകൾക്ക് സി.പി.എമ്മിന്റെ പിൻബലം ലഭിക്കുന്നുണ്ട്. ക്രിമിനലുകളെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും പിന്നീട് അവർ നടത്തുന്ന നിയമലംഘനങ്ങൾക്ക് കുടപിടിക്കുകയുമാണ് സി.പി.എം.
പച്ചയ്ക്ക് വർഗീയത പറയുന്നു
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പച്ചയ്ക്ക് വർഗീയത പറയുകയാണ്. കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷവിഭാഗങ്ങൾ ഇല്ലെന്ന പ്രസ്താവന പിൻവലിച്ച് കോടിയേരി മാപ്പുപറയണം. സ്വന്തം പാർട്ടിയിലേക്ക് നോക്കി ആത്മപരിശോധന നടത്തണം. കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിലും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെയും ഭയന്നാണ് യാതൊരു ഉളുപ്പുമില്ലാതെ ഹീനമായ ആരോപണം ഉന്നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |