ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രിയുടെ സഹായം തേടിയുള്ള പാക് അധീന കാശ്മീർ സ്വദേശിയുടെ വീഡിയോ വൈറൽ. പാക് പൊലീസിന്റെ ക്രൂരതയ്‌ക്കെതിരെയാണ് യുവാവ് ഇന്ത്യയുടെ സഹായം തേടുന്നത്. ഈ സ്വത്തെല്ലാം ഇന്ത്യയുടേതാണെന്നും യുവാവ് വിളിച്ച് പറയുന്നുണ്ട്. അധികാരികളിൽ നിന്നും അനുഭവിക്കേണ്ടി വന്ന വേദനയാണ് മാലിക് വസീം എന്ന യുവാവിനെ ഇത്തരമൊരു വീഡിയോ ചെയ്യാൻ പ്രേരിപ്പിച്ചത്. തന്റെ കഷ്ടപ്പാടുകളും വീഡിയോയിൽ ഇയാൾ വിവരിക്കുന്നുണ്ട്.
തന്റെ കുടുംബം തെരുവിലാണെന്നും, പൊലീസ് വീട് സീൽ ചെയ്തുവെന്നും വസീം ആരോപിക്കുന്നു.
ഇന്ത്യയുടേതും സിഖുകാരുടേതുമാണ് ഈ സ്ഥലം. തങ്ങളെ എത്രയും വേഗം രക്ഷിക്കണമെന്നും ഇന്ത്യൻ സർക്കാരിനോട് യുവാവ് ആവശ്യപ്പെടുന്നു. ഇതിനായി മോദിയെ പ്രതീക്ഷയോടെയാണ് ഇയാൾ വിളിക്കുന്നത്. ഇവരെ ഒരു പാഠം പഠിപ്പിക്കാൻ ഞാൻ പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിക്കുന്നുവെന്നും ഇദ്ദേഹം വീഡിയോയിലൂടെ പറയുന്നുണ്ട്. പി ഒ കെയിലെ പാക് അടിച്ചമർത്തലുകളെ തുറന്ന് കാട്ടാൻ ഇന്ത്യയ്ക്ക് യുവാവിന്റെ വാക്കുകൾ സഹായകമാവും.
We strongly condemn this barbaric act by Police & Muzaffarabad administration. It’s govt’s foremost duty to provide shelter to the citizens & particularly the vulnerable children & women. Whatever the reasons the family should have not been thrown on the street in this weather. https://t.co/MYi7ScgMt3
— Prof. Sajjad Raja (@NEP_JKGBL) January 18, 2022
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |