ന്യൂഡൽഹി: ഇ.പി.എഫ് അക്കൗണ്ടിലുള്ള നിക്ഷേപത്തിന്റെ പലിശവരുമാനത്തിന് പ്രഖ്യാപിച്ച നികുതി ഇളവിന്റെ പരിധി രണ്ടര ലക്ഷം രൂപയിൽ നിന്ന് അഞ്ചു ലക്ഷമായി വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടായേക്കും. തൊഴിലുടമകൾ വിഹിതം നൽകാത്തവരുടെ അക്കൗണ്ടുകൾക്ക് നിലവിൽ അഞ്ച് ലക്ഷം രൂപയാണ് പരിധി.
പ്രതിവർഷം രണ്ടര ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശവരുമാനത്തിന് കഴിഞ്ഞ ഏപ്രിൽ ഒന്നുമുതലാണ് നികുതി ബാധകമാക്കിയത്. ഉയർന്ന വരുമാനമുള്ളവർ നികുതി ഒഴിവാക്കാൻ പി.എഫ് അക്കൗണ്ടിലേക്ക് വലിയ തുക നിക്ഷേപിക്കുന്ന പ്രവണത തടയുകയായിരുന്നു ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |