തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിൽ ശക്തമായ സുരക്ഷാസംവിധാനം ഒരുക്കിയതായി കമ്മിഷണർ ജി. സ്പർജൻ കുമാർ അറിയിച്ചു. നഗരാതിർത്തികളിലെ 18 സ്ഥലങ്ങളിൽ ബാരിക്കേഡ് വച്ച് പൂർണമായും അടച്ചു വാഹന പരിശോധന നടത്തും. ഇതിനൊപ്പം നഗരത്തിൽ കൂടുതൽ പൊലീസുകാരെ അണിനിരത്തി രണ്ടുതലങ്ങളായി വാഹങ്ങൾ പരിശോധിക്കും.
മേഖല ഒന്നിൽ 38 ചെക്കിംഗ് പോയിന്റുകളും മേഖല രണ്ടിൽ 27 ചെക്കിംഗ് പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ രണ്ടുവീതം ജീപ്പ്, ബൈക്ക് എന്നിവ പട്രോളിംഗ് നടത്തും. ട്രാഫിക് വിഭാഗത്തിൽ നിന്ന് കൂടുതൽപേരെ വാഹന പരിശോധനക്കായി നിയമിക്കുമെന്നും അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് കമ്മിഷണർ അറിയിച്ചു.
വ്യാപാര സ്ഥാപനങ്ങൾ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പരിശോധിക്കും. തുറക്കാൻ അനുവാദമില്ലാത്തും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ കടകൾക്കെതിരെ കേസെടുത്ത് ഇവ പൂട്ടിക്കും.
ഇളവുകൾ ഇവർക്ക്
അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും മറ്റു അവശ്യ സർവീസ് വിഭാഗത്തിൽ
പ്രവർത്തിയെടുക്കുന്നവർക്കും (ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കരുതണം)
ദീർഘദൂര ബസ്, ട്രെയിൻ, വിമാനയാത്രക്കാർ യാത്രാരേഖകൾ
കരുതണം.
രോഗികൾ, സഹയാത്രികർ
വാക്‌സിനെടുക്കാൻ പോകുന്നവർ
പരീക്ഷാർത്ഥികൾ
ശുചീകരണ തൊഴിലാളികൾ
അടിയന്തര വാഹന അറ്റകുറ്റപ്പണിക്കായി
പോകുന്ന വർക്ക്‌ഷോപ് ജീവനക്കാർ
24 മണിക്കൂറും പ്രവർത്തിക്കേണ്ട
വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർ
പ്രവർത്തിക്കാവുന്നവ
മെഡിക്കൽ സ്റ്റോറുകൾ
മറ്റു അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ
റസ്റ്റോറന്റുകളും ബേക്കറികളും - രാവിലെ ഏഴുമുതൽ
രാത്രി ഒമ്പതു വരെ (ടേക് എവേ, ഹോം ഡെലിവറി)
ഇ കൊമേഴ്സ്, കൊറിയർ സേവനങ്ങൾ
രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |