കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്. ദിലീപുമായും സംവിധായകൻ ബാലചന്ദ്രകുമാറുമായും തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് നെയ്യാറ്റിൻകര രൂപത ആവശ്യപ്പെട്ടു. ബിഷപ്പുമായി അടുത്ത ബന്ധമുണ്ടെന്നും, ജാമ്യത്തിനായി അദ്ദേഹം ഇടപെട്ടുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞതായി ദിലീപ് ആരോപിച്ചിരുന്നു. ഹൈക്കോടയിൽ നൽകിയ സത്യവാങ്മൂലത്തിലായിരുന്നു ആരോപണം.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ തുടങ്ങിയിട്ട് ഏഴ് മണിക്കൂർ പിന്നിട്ടു. രാവിലെ ഒൻപതുമണിയോടെയാണ് ദിലീപ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. ബാലചന്ദ്രകുമാറിന്റെ മൊഴിയും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |