അബുദാബി : അബുദാബിക്ക് നേരെയുണ്ടായ ആക്രമണം പരാജയപ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിച്ച് യു.എ.ഇ,. യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം യു.എ.ഇയുടെ അത്യാധുനിക പോർവിമാനങ്ങൾ വ്യോമാക്രമണത്തിൽ തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈല്‍ ആക്രമണം നടത്താനായി യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഉപയോഗിച്ചിരുന്ന അല്‍ ജൌഫിലെ കേന്ദ്രമാണ് യു.എ.ഇ സേന തകര്‍ത്തത്. തിങ്കളാഴ്‍ച പുലര്‍ച്ചെ യെമന്‍ സമയം 4.10നായിരുന്നു എഫ്. - 16 യുദ്ധ വിമാനമുപയോഗിച്ച് യു.എ,ഇ സൈന്യത്തിന്റെ ആക്രമണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.
MOD Joint Operations Command announces that at 04:10 hrs Yemen time an F-16 destroyed a ballistic missile launcher in Al Jawf, immediately after it launched two ballistic missiles at Abu Dhabi. They were successfully intercepted by our air defence systems. Video attached. pic.twitter.com/laFEq3qqLm
തിങ്കളാഴ്‍ച പുലര്‍ച്ചെയാണ് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് അബുദാബിയില്‍ ആക്രമണം നടത്താന്‍ ഹൂതികള്‍ ശ്രമിച്ചത്. എന്നാല്‍ രണ്ട് മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ യു.എ.ഇ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തു. ഈ ആക്രമണം നടന്ന് മിനിട്ടുകള്‍ക്കകം തന്നെ യു.എ.ഇ സേന യെമനിലെ ഹൂതികളുടെ മിസൈല്‍ വിക്ഷേപണ കേന്ദ്രം തകര്‍ക്കുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് ആക്രമണത്തെയും നേരിടാൻ സജ്ജമാണെന്നും യു.എ.ഇ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |