SignIn
Kerala Kaumudi Online
Friday, 20 September 2024 3.28 AM IST

ഇന്ത്യൻ വാതുവയ്പുകാരൻ പണവും മയക്കുമരുന്നും നൽകിയതായി ബ്രണ്ടൻ ടെയ്‌ലറുടെ വെളിപ്പെടുത്തൽ

Increase Font Size Decrease Font Size Print Page

brondon

ഓഹരാരെ: ഒത്തുകളിക്കുന്നതിനായി ഇന്ത്യൻ വാതുവയ്പുകാരൻ തനിക്ക് ഭീഷണിപ്പെടുത്തി പണം നൽകിയെന്നും ബ്ലാക്ക് മെയിൽ ചെയ്തുവെന്നും മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരം ബ്രണ്ടൻ ടെയ്‌ലറുടെ വെളിപ്പെടുത്തൽ.2019 ഒക്ടോബറിലാണ് തന്നെ വാതുവയ്പുകാർ കുടുക്കിയതെന്നും അവരിൽ നിന്ന് 15,000 ഡോളർ (11 ലക്ഷത്തോളം ഇന്ത്യൻ രൂപ) വാങ്ങിയതെന്നം ടെയ്‌ലർ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. എന്നാൽ താൻ ഒരിക്കൽപ്പോലും കളിക്കളത്തിൽ ഒത്തുകളിച്ചിട്ടില്ലെന്നും ടെയ്‌ലർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് അറിയിക്കാൻ വൈകിയതിനാൽ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അഴിമതി വിരുദ്ധ നിയമപ്രകാരം ടെയ്‌ലർക്ക് വിലക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഐ.സി.സി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് പറഞ്ഞ ടെ‌യ്‌ലർ തന്റേയും കുടുംബത്തിന്റേയും സുരക്ഷയെ കുറിച്ച് ഓർത്താണ് ഇതുവരെ ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും വ്യക്തമാക്കി. കഴിഞ്ഞ വർഷം ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.

ടെയ്‌ലർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിന്ന് :

ഞാൻ രണ്ട് വർൽത്തിൽ ഏറെയായി ഒരു വലിയ ഭാരംചുമക്കുകയായിരുന്നു. അതെന്റെ ജീവിതം അന്ധകാരത്തിലാക്കി. എന്റെ മാനസീക ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിച്ചു. എന്റെ കുടുംബവുമായും അടുത്ത സുിഹൃത്തുക്കളുമായി ഇക്കാര്യക്കുറിച്ച് പറയാനും അവരുടെ പിന്തുണ നേടാനും ഈ ആടുത്ത കാലത്താണ എനിക്ക് കഴിഞ്ഞത്.നേരത്തേ ഇക്കാര്യം അവരോട് പറയാൻ പോലും എനിക്ക് ലജ്ജയും ഭയവുമായിരുന്നു. ഇത് വായനയ്ക്ക് സുഖകരമല്ലായിരിക്കാം, എന്നാൽ ഉടൻ പുറത്തിറങ്ങുന്ന ഐ.സി.സിയുടെ ഒരു കണ്ടെത്തലിനെക്കുറിച്ച് ഒരു പ്രസ്താവന നടത്താൻ ഞാൻ ആഗ്രഹിക്കുന്നു.

2019 ഒക്ടോബർ അവസാനം ഒരു ഇന്ത്യൻ വ്യവസായി സ്പോൺസർഷിപ്പിനെക്കുറിച്ചും സിംബാ‌ബ്‌വെയിൽ ഒരു ട്വന്റി-20 മത്സരം ആരംഭിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ത്യയിൽ എത്തണമെന്ന് ആവശ്യപ്പെട്ട് എന്നെ സമീപിച്ചു. യാത്രയ്ക്കായി 15,000 യു.എസ് ഡോളർ നൽകുമെന്നും പറഞ്ഞു.

എനിക്ക് അല്പം സംശയമുണ്ടിയിരുന്നു, എന്നാൽ സിംബാബ്‌വെ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് ആറ് മാസമായി പ്രതിഫലം ലഭിക്കാത്ത സമയമായിരുന്നു അത്. സിംബാബ്‌വെ ആന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരുമോയെന്ന് ഉറപ്പും അപ്പോഴില്ലായിരുന്നു. അതിനാൽ തന്നെ ഇന്ത്യയിലേക്ക് പോയി. അയാൾ പറഞ്ഞതുപോലെ ചർച്ചകൾ നടന്നു. അവാസന രാത്രി ഹോട്ടലിൽ ആ ബിസിനസുകാരനും അദ്ദേഹത്തിന്റെ കൂട്ടാളികളും എനിക്ക് ആഡംബര അത്താഴം നൽകി.

ഞങ്ങൾ മദ്യപിച്ചു. അവർ എനിക്ക് പരസ്യമായി കൊക്കെയിൽ വാഗ്ദാനം ചെയ്തു. അവരുടെ വലയിൽ വിഡ്ഢിയെപ്പോലെ ഞാൻ വീണു. അക്കാര്യങ്ങളെക്കുറിച്ച് ഓർക്കാൻ പോലും എനിക്ക് വെറുപ്പാണ്. പിറ്റേന്ന് ഇവർ എന്റെ ഹോട്ടൽ മുറിയിലേക്ക് ഇരച്ചുകയറി കൊക്കെയിൻ ഉപയോഗിക്കുന്ന വീഡിയോ കാണിച്ച് എന്നെഭീഷണിപ്പെടുത്തുകയായിരുന്നു. അവർക്കുവേണ്ടി അന്താരാഷ്ട്ര മത്സരങ്ങളിൽ ഒത്തുകളിച്ചില്ലെങ്കിൽ വീഡിയോ പരസ്യപ്പടുത്തുമെന്നും പറഞ്ഞു. അവർ ആറുപേരുണ്ടായിരുന്നു. എനിക്ക് ഭയമായി. അവർ എനിക്ക് 15000 ഡോളർ കൈമാറി. ഇത് അഡ്വാൻസ് ആണെന്നും ജോലി പൂർത്തിയാകുമ്പോൾ 20,000 ഡോളർകൂടി നൽകുമെന്നും പറഞ്ഞു. ഇന്ത്യ വിടാൻ എനിക്കാ പണം സ്വീകരിക്കേണ്ടിവന്നു. വീട്ടിൽ തിരിച്ചെത്തിയ ശേഷം മാനസീകമായും ശാാരീരികവുമായും തകർന്നു. ശക്തമായ മരുന്നുകളുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്.ഈ വിവരങ്ങൾ ഐ.സി.സി.യിൽ റിപ്പോർട്ട് ചെയ്യാൻ സമയമെടുത്തു. കുടുംബത്തിന്റേയും എന്റെ സുരക്ഷയെക്കരുതിയാണ് റിപ്പോർട്ട് ചെയ്യാൻ വൈകിയത്. നിരവധി അഴിമിത വിരുദ്ധ സെമിനാറുകളിൽ പങ്കെടുത്തിട്ടുള്ള എനിക്ക് അറിയിക്കാൻ വൈകിയത് തെറ്റാണെന്ന് അറിയാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, BRONDON
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.