തിരുവനന്തപുരം: അച്ഛനോടുള്ള വൈരാഗ്യത്തെ തുടർന്ന് വീട് കയറി മകളെ ചീത്ത പറഞ്ഞ സംഭവത്തിലെ പ്രതിയെ വലിയതുറ പൊലീസ് അറസ്‌റ്റ് ചെയ്തു.ശംഖുംമുഖം സ്വദേശി ഷാജി ചാർളിയാണ് അറസ്‌റ്റിലായത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കണ്ണാന്തുറ സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഷാജി ചാർളിയും സുഹൃത്തും പെൺകുട്ടിയെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.സംഭവത്തിന്ശേഷം പ്രതികൾ ഒളിവിൽ പോയി.പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്തു.അന്വേഷണത്തിനിടെ പ്രതികൾ കുടപ്പനക്കുന്നിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു.തുടർന്ന് വലിയതുറ എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ഷാബു, റോജൻ എന്നിവരടങ്ങുന്ന സംഘം ഷാജിയെ പിടികൂടുകയായിരുന്നു.സുഹൃത്ത് രക്ഷപ്പെട്ടു.ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.ഷാജിക്കെതിരെ വലിയതുറ സ്‌റ്റേഷനിൽ വധശ്രമം,കഞ്ചാവ്,അബ്കാരി കേസുകളും തിരുവല്ലം,മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലും വിവിധ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |