ന്യൂഡൽഹി:കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ കിഷോർ ഉപാദ്ധ്യായ ബി.ജെ.പിയിൽ ചേർന്നു. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കിഷോർ ഉപാദ്ധ്യായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദർ യാദവ് പറഞ്ഞു.
പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായ ഹരീഷ് റാവത്തും കിഷോർ ഉപാദ്ധ്യായയും തമ്മിലുള്ള തർക്കമാണ് പുറത്താക്കലിൽ കലാശിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലെ മൂന്നാം സ്ഥാനാർത്ഥി പട്ടികയിലും കിഷോർ ഉപാദ്ധ്യായയുടെ പേരില്ലാതിരുന്നതോടെയാണ് ഭിന്നത രൂക്ഷമായത്. പാർട്ടി സ്ഥാനങ്ങളിൽ നിന്ന് അടുത്തിടെ കിഷോറിനെ നീക്കിയിരുന്നു.
ഇന്നലെ ബി.ജെ.പിയിൽ ചേർന്ന കിഷോർ ഉപാദ്ധ്യായ തെഹ്‌രി മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കുമെന്ന് കരുതുന്നു. മൂന്നാം സ്ഥാനാർത്ഥി പട്ടികയിൽ ഹരീഷ് സിംഗ് റാവത്തിന്റെയും മറ്റ് നാല് നേതാക്കളുടെയും മണ്ഡലങ്ങൾ മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |