ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ കൊച്ചുമകളെ ബംഗളൂരു വസന്ത്നഗറിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. യെദിയൂരപ്പയുടെ മൂത്തമകൾ പദ്മയുടെ മകൾ ഡോ. സൗന്ദര്യ നിരഞ്ജനാണ് (30)മരിച്ചത്. ഇന്നലെ രാവിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എം.എസ്. രാമയ്യ ആശുപത്രിയിൽ ഡോക്ടറായിരുന്നു സൗന്ദര്യ. 2019ൽ ഡോ.നിരഞ്ജനെ വിവാഹം കഴിച്ചു. ആറുമാസം മുമ്പ് ദമ്പതികൾക്ക് കുഞ്ഞു ജനിച്ചിരുന്നു. മൂവരുമൊന്നിച്ചാണ് അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ഡോ. നിരഞ്ജൻ ജോലിക്കായി ആശുപത്രിയിലേക്ക് പോയി. പിന്നാലെ വീട്ടിലെത്തിയ ജോലിക്കാരി വാതിലിൽ തട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. അവർ നിരഞ്ജനെ ഫോണിൽ ബന്ധപ്പെട്ടു. നിരഞ്ജൻ ഫോൺ ചെയ്തിട്ടും സൗന്ദര്യ എടുത്തില്ല. പിന്നാലെ നിരഞ്ജൻ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി കൈയിലുള്ള താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് സൗന്ദര്യയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
യെദിയൂരപ്പയ്ക്കൊപ്പം മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും ആശുപത്രിയിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |