റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. ഇന്നലെ പുലർച്ചെ നാലിടങ്ങളിലാണ് ഹൂതി വിമതരുടെ ആക്രമണം ഉണ്ടായത്. ജിസാനിൽ അരാംകോ ജീവനക്കാരുടെ താമസസ്ഥലം, ഖാമിസ് മുഷൈത്തിലെ ഗ്യാസ് സ്റ്റേഷൻ, അൽ ഷഖീക്കിലെ ശുദ്ധജലോത്പാദന കേന്ദ്രം, ജാനുബ് നഗരത്തിലെ വൈദ്യുത കേന്ദ്രം എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്.
ബാലിസ്റ്റിക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സൗദി വാർത്താ ഏജൻസി അറിയിച്ചു. ജിസാനിൽ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികളയച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞ് തകർത്തെന്ന് സൗദി സഖ്യസേന വ്യക്തമാക്കി.
ജനവാസ മേഖലകളിലാണ് ആക്രമണമുണ്ടായതെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ ചില കാറുകളും വീടുകളും തകർന്നെന്ന് സഖ്യസേന വ്യക്തമാക്കി. അതേ സമയം, സൗദിയിൽ ആക്രമണം നടത്തിയെന്ന് ഹൂതി വക്താവ് ഇന്നലെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |