കോട്ടയം. എച്ച്.എൻ.എൽ. അങ്കണത്തിൽ ആരംഭിക്കുന്ന കേരള റബർ ലിമിറ്റഡിന്റെ സ്‌റ്റോക്ക് ഹോൾഡേഴ്‌സ് യോഗം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഈ മേഖലയിൽ ടയർ ടെസ്റ്റിംഗ്, ക്വാളിറ്റി സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ നിലവിൽവരും. ആദ്യഘട്ടത്തിന് 10 കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്. റബർ സബ്‌സിഡിക്ക് 500 കോടിയും കിഫ്ബിയുമായി സഹകരിച്ച് റബറൈസ്ഡ് റോഡുകൾ നിർമിക്കുന്നതിന് 50 കോടിയും മാറ്റിവച്ചിട്ടുണ്ട്. ചെയർപേഴ്‌സൺ ഷീല തോമസ്, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഫ്, കെ.എസ്.ഐ.ഡി.സി അസിസ്റ്റന്റ് ജി. എം. സെബാസ്റ്റ്യൻ തോമസ്, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ വി.ജെ. രേഷ്മ വിജയ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |