കൊല്ലം: ദേശീയപാത അറുപത്തിയാറിനായുള്ള സ്ഥലമേറ്റെടുക്കൽ അവസാന ഘട്ടത്തിൽ. മാർച്ച് 31ന് മുമ്പ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും പണിമുടക്ക് തടസമായി. അതിനാൽ ഏറ്റെടുക്കൽ മൂന്നു ദിവസം കൂടി നീണ്ടേക്കും. ജില്ലയിൽ ആകെ ഏറ്റെടുക്കേണ്ട 57.3 ഹെക്ടർ ഭൂമിയിൽ 47.57 ഹെക്ടർ ഇതുവരെ ഏറ്റെടുത്തുകഴിഞ്ഞു. 1700 കോടി രൂപ നഷ്ടപരിഹാരവുംനൽകി. 10 ഹെക്ടർ ഭൂമിയാണ് ഇനി ഏറ്റെടുക്കാനുളളത്. ചാത്തന്നൂരിലും വടക്കേവിളയിലുമാണ് കൂടുതലായി നഷ്ടപരിഹാരം നൽകാനുള്ളത്. ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കുന്ന ജോലികൾ കരാറുകാർ ആരംഭിച്ചു. നഷ്ടപരിഹാരത്തുക കൈമാറിയ ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കി നിരപ്പാക്കുന്ന ജോലികളും അരംഭിച്ചിട്ടുണ്ട്. മണ്ണ് പരിശോധന ഉൾപ്പെടെ ജോലികളും പുരോഗമിക്കുന്നു. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ കൊല്ലം ജില്ലയിൽ 55 കിലോമീറ്റർ ദേശീയപാതയാണ്
45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്.
ഏറ്റെടുക്കുന്ന ഭൂമി: 57.3 ഹെക്ടർ
ഏറ്റെടുത്തത്: 47.57 ഹെക്ടർ
ആകെ നഷ്ടപരിഹാരം ₹ 2300 കോടി
നൽകിയത് ₹ 1700 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |