ഡെറാഡൂൺ : സ്വന്തം പേരിലുള്ള സ്വത്തുക്കൾ രാഹുൽ ഗാന്ധിക്ക് ഇഷ്ട ദാനം നല്കാൻ തീരുമാനിച്ച് വയോധിക. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ള പുഷ്പ മുൻജിയലെന്ന 78 കാരിയാണ് തന്റെ 50 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കളും 10 പവൻ സ്വർണവും ഉൾപ്പെടെയുള്ളവയുടെ ഉടമസ്ഥാവകാശം രാഹുൽ ഗാന്ധിക്ക് നൽകിക്കൊണ്ട് ഡെറാഡൂൺ കോടതിയിൽ വിൽപത്രം സമർപ്പിച്ചത്. രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും രാജ്യത്തിന് ആവശ്യമാണെന്ന് പുഷ്പ പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ ചിന്തകൾ തന്നെ വളരെയധികം അദ്ദേഹത്തെപ്പോലുള്ള നേതാക്കളെയാണ് നമ്മുക്ക് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ പ്രീതം സിങ്ങിന്റെ വസതിയിൽ വച്ചാണ് പുഷ്പ തന്റെ സ്വത്ത് രാഹുൽ ഗാന്ധിയുടെ പേരിലാക്കിയ വിൽപ്പത്രം കൈമാറിയത്.
ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഇന്ത്യക്ക് വേണ്ടി ജീവൻ തന്നെ ത്യാഗം ചെയ്തവരാണ്. തുടർന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും തങ്ങളുടെ ജീവിതം രാജ്യസേവനത്തിനായി ഉഴിഞ്ഞു വച്ചു. ഞാൻ നല്കുന്ന ഈ ചെറിയ സംഭാവന എനിക്ക് ഗാന്ധി കുടുംബത്തോടുള്ള സ്നേഹവും കടപ്പാടും പ്രകടിപ്പിക്കാനുള്ള അവസരമാണെന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്ന് പ്രീതം സിംഗ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |