ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഹരി വിപണിയിലേക്ക് കടക്കുന്നതിന്
മുന്നോടിയായുള്ള പ്രാരംഭ ഓഹരി വില്പന (ഇനിഷ്യൽ പബ്ലിക് ഓഫർ - ഐ.പി.ഒ) മേയ് 4 മുതൽ 9 വരെ നടത്തുമെന്നറിയുന്നു. കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ ഐ. പി. ഒ ആയിരിക്കും ഇത്.
നടപ്പുവർഷത്തെ സർക്കാരിന്റെ മൊത്തം ഓഹരിവിൽപ്പന ലക്ഷ്യം 6,5000 കോടിയായിരുന്നു.ഇതിൽ 30,000 കോടിയും എൽ. ഐ. സിയുടെ പത്ത് ശതമാനം ഓഹരികൾ വിറ്റ് സമാഹരിക്കുകയായിരുന്നു ആദ്യലക്ഷ്യം. ഇത് പിന്നീട് അഞ്ച് ശതമാനമായി കുറച്ചു. യുക്രെയിൻ-റഷ്യ യുദ്ധം, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിൽക്കുന്ന ഓഹരി വീണ്ടും 3.5 ശതമാനത്തിലേക്ക് കുറച്ചിട്ടുണ്ട്; പുതുക്കിയ സമാഹരണ ലക്ഷ്യം 21,257 കോടി രൂപയാണ്. 2021ൽ പേ- ടി.എം സമാഹരിച്ച 18,300 കോടിയാണ് നിലവിലെ റെക്കാഡ്
Rs.6 ലക്ഷം കോടി
എൽ.ഐ.സിക്ക് 6.07 ലക്ഷം കോടി രൂപ മൂല്യം വിലയിരുത്തി ഫെബ്രുവരിയിൽ സെബിക്ക് സമർപ്പിച്ച ഐ.പി.ഒ അപേക്ഷ പ്രകാരം 5 ശതമാനം ( 31.6 കോടി ) ഓഹരികളാണ് വിൽക്കാനിരുന്നത്.
ഒരു ലക്ഷം കോടി രൂപയ്ക്കു മേൽ മൂല്യമുള്ള കമ്പനികൾ കുറഞ്ഞത് 5% ഓഹരികൾ ഐ.പി.ഒ വഴി വിൽക്കണമെന്നാണ് സെബിയുടെ ചട്ടം
ഇതാണ് 3.5 ശതമാനത്തിലേക്ക് (22.13 കോടി ഓഹരികൾ) കുറച്ചത്. ഇതിന് എൽ.ഐ.സി ഇളവ് തേടിയിട്ടുണ്ട്.
ഡിസ്‌കൗണ്ട് വില്പന
ഓഹരി ഒന്നിന് 902-949 രൂപയാണ് വില.
പോളിസി ഉടമകൾക്ക് 60 രൂപയും ജീവനക്കാർക്കും റീട്ടെയിൽ നിക്ഷേപകർക്കും 40-45 രൂപയും ഡിസ്‌കൗണ്ട്
വിൽക്കുന്നതിൽ 50 % ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്ക് (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയർ, ക്യു.ഐ.ബി).
15 % ഇതര നിക്ഷേപ സ്ഥാപനങ്ങൾക്ക്.
25 % റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും.
10 ശതമാനം പോളിസി ഉടമകൾക്ക്.
എന്തുകൊണ്ട് വില്പന?
ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ എൽ.ഐ.സിയെ ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്യുക.
പൊതുമേഖലാ ഓഹരി വില്പനയിൽ നടപ്പുവർഷം ലക്ഷ്യം 65,000 കോടി
എൽ. ഐ.സി ഓഹരിവിൽപ്പനയിലൂടെ ഇതിൽ നല്ല പങ്കും നേടാം
ഓഹരി വിൽപ്പനയിലൂടെ കഴിഞ്ഞ വർഷം മൊത്തം സമാഹരിച്ചത് 13,531 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |