ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില അതിരൂക്ഷമായതോടെ മിക്ക ഇടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്‌ണ തരംഗ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ബംഗുര, പുരുലിയ, ജാർഗം തുടങ്ങിയ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഉത്തരേന്ത്യയിലെ അതി കഠിന ചൂട് തെക്കൻ സംസ്ഥാനങ്ങളിലും പ്രഭാവം തീർക്കുകയാണ്. കേരളത്തിൽ 32 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില.
എന്താണ് ഉഷ്‌ണ തരംഗം
ഒരു പ്രദേശത്തെ കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസിൽ നിന്നും കൂടുകയോ ശരാശരി താപനിലയിൽ 5 ഡിഗ്രി സെൽഷ്യസ് വർദ്ധനവോ രേഖപ്പെടുത്തുന്ന സാഹചര്യമാണ് ഉഷ്‌ണ തരംഗം. കേരളത്തിൽ 2012ലും 2016ലും ഉഷ്‌ണ തരംഗം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഉഷ്‌ണ തരംഗം മൂലമുണ്ടാകുന്ന താപവ്യതിയാനം സൂര്യാഘാതം, സൂര്യാതപം എന്നിവയ്ക്ക് കാരണമാവും. കടുത്ത ചൂടിന് പുറമേ വേനൽമഴ കുറഞ്ഞതും ദുസ്സഹമാക്കുന്നു. ചൂടും പരവേശവും അധികരിച്ചിരിക്കുന്ന വേനലിൽ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.
വേനലിൽ പാലിക്കേണ്ട ആഹാരക്രമം
മരങ്ങളും ചെടികളും വെട്ടിനശിപ്പിച്ചും വയലുകൾ നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ പടുത്തുയർത്തിയും പ്രകൃതിയിൽ ഏൽപ്പിച്ച ആഘാതങ്ങൾ ചെറുതല്ല. മനുഷ്യന്റെ പ്രവൃത്തികൾ തന്നെയാണ് ഇന്നത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ചെടികൾ നട്ടുവളർത്തുകയും വനങ്ങളും ജലാശയങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ഒരുപരിധി വരെ നിയന്ത്രിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |