ന്യൂഡൽഹി: വിമാന ഇന്ധനവില 3.22 ശതമാനം ഉയർത്തി എണ്ണക്കമ്പനികൾ. ഇതോടെ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ഫ്യൂവലിന്റെ വില റെക്കാഡ് ഉയരത്തിൽ എത്തി. വിമാന ഇന്ധനത്തിന്റെ കിലോ ലിറ്ററിന് 1.15 ലക്ഷം രൂപ പിന്നിട്ടു. കിലോ ലിറ്ററിന് 3,649.13 രൂപയുടെ വർദ്ധനയാണ് വിമാന ഇന്ധനത്തിന് വരുത്തിയത്. ഇതോടെ എ.ടി.എഫ്(ഏവിയേഷൻ ടർബൈൻ ഫ്യുവൽ) വില 1,16,851.46 രൂപയായി ഉയർന്നു. ഈ വർഷം ഒമ്പതാം തവണയാണ് എ.ടി.എഫ് വില വർദ്ധിപ്പിക്കുന്നത്. എല്ലാ മാസവും ഒന്ന്, 16 തീയതികളിലാണ് വിമാന ഇന്ധനത്തിന്റെ വിലയിൽ മാറ്റം വരുത്തുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 16നാണ് ഇതിനുമുമ്പ് വിമാന ഇന്ധനവില ഏറ്റവും കൂടുതൽ ഉയർന്നത്. കിലോ ലിറ്ററിന് 18.3 ശതമാനം ഉയർന്ന് 17,135.63 രൂപയായാണ് അന്ന് ഉയർന്നത്. ഏപ്രിൽ ഒന്നിനും രണ്ട് ശതമാനം ഉയർന്നിരുന്നു.
യാത്രാനിരക്ക് കൂടും
വിമാന ഇന്ധനവില ഉയർന്നതോടെ വിമാനയാത്രാനിരക്കും ഉയരും. എയർലൈൻ ചെലവുകളുടെ 40 ശതമാനത്തിലേറെയും ഇന്ധനച്ചെലവാണ്. ഇന്ധനവിലയിൽ വർദ്ധനവുണ്ടാകുന്നതോടെ എയർലൈനുകളുടെ ആകെച്ചെലവ് 7-8 ശതമാനം വർദ്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |