തിരുവനന്തപുരം: വിദ്വേഷ പ്രസംഗം പരാമർശം നടത്തിയ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ അപ്പീൽ പോകുമെന്ന് അറിയിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാകും അപ്പീൽ നൽകുക.
നിയമോപദേശം തേടിയ ശേഷമാകും നടപടി. സർക്കാർ വാദം കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നതും ഹർജിയിൽ ഉന്നയിക്കും.
ഹിന്ദു മഹാസമ്മേളന വേദിയിൽ സദസിനെ അഭിസംബോധന ചെയ്യവെയാണ് വിവാദ പരാമർശങ്ങൾ പി.സി ജോർജ് നടത്തിയത്. 29ന് നടന്ന പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അന്നു തന്നെ രാഷ്ട്രീയസംഘടനകൾ പ്രതിഷേധക്കുറിപ്പുകളിറക്കി. പൊലീസിൽ പരാതിയും നൽകി.
രാവിലെ തന്നെ പി.സി. ജോർജിന്റെ വസതിയിലെത്തി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വഞ്ചിയൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് ആശാകോശിയുടെ ഔദ്യോഗിക വസതിയിൽ ഹാജരാക്കി. ഉപാധികളോടെ കോടതി പി.സി ജോർജിന് ജാമ്യം അനുവദിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |