ഗുവാഹത്തി: കേന്ദ്ര മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിക്കിടയിൽ വേദിയിലെ സ്ക്രീനിൽ അശ്ലീല വീഡിയോ ദൃശ്യം പ്ലേ ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അസാമിലെ ടിൻസുകിയയിൽ ഐ.ഒ.സി സംഘടിപ്പിച്ച ചടങ്ങിനിടെയാണ് സംഭവം. കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വർ തെലി, അസാം തൊഴിൽ മന്ത്രി സഞ്ജയ് കിസാൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവർ വേദിയിലുണ്ടായിരുന്ന സമയത്താണ് അശ്ലീല വീഡിയോ സ്റ്റേജിന് പിന്നിൽ സജ്ജീകരിച്ച സ്‌ക്രീനിൽ തെളിഞ്ഞത്. ഉടൻ തന്നെ സംഘാടകർ സ്‌ക്രീൻ ഡാമേജ് കൺട്രോൾ മോഡിലേക്ക് മാറ്റുകയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ വീഡിയോ സ്‌ക്രീനിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. സംഭവത്തിന് ശേഷം
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങൾ ഓൺലൈനിലും തത്സമയം സ്ട്രീം ചെയ്തിരുന്നുവെന്നും ഒരു ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥൻ സൂം മീറ്റിംഗ് ഐഡിയും പാസ്‌വേഡും ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. പൊലീസിന്റെ വാദം. ട്വിറ്റർ അക്കൗണ്ടിൽ നിന്നും വിവരങ്ങൾ മനസിലാക്കിയ കുറ്റവാളി ഇതുപയോഗിച്ച് സൂം മീറ്റിംഗിൽ പങ്കാളിയാകുകയും തുടർന്ന് അശ്ലീല വീഡിയോകൾ സ്ട്രീം ചെയ്തതാകാമെന്നാണ് പൊലീസിന്റെ വാദം.
അതേ സമയം അശ്ലീല ദൃശ്യം സ്ട്രീം ചെയ്തപ്പോൾ കണ്ടിരുന്നില്ലെന്നും പേഴ്സണൽ അസിസ്റ്റന്റാണ് ഇക്കാര്യം തന്നെ അറിയിച്ചെന്നും രാമേശ്വർ തെലി അഭിപ്രായപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |