ഹരിദ്വാർ: ഒരു വർഷത്തിനകം തങ്ങൾക്ക് പേരക്കുട്ടിയെ തരണമെന്നാവശ്യപ്പെട്ട് മകനും മരുമകൾക്കുമെതിരെ ദമ്പതികൾ കോടതിയെ സമീപിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. ആറ് വർഷം മുൻപ് വിവാഹം കഴിപ്പിച്ചിട്ടും ഇതുവരെയും മകനും മരുമകൾക്കും കുട്ടികളുണ്ടായില്ല. ഇതിനെതിരെയാണ് എസ്. ആർ പ്രസാദും ഭാര്യയും കോടതിയെ സമീപിച്ചത്. മകനും മരുമകളും 2.5 കോടി വീതം മൊത്തം അഞ്ച് കോടി തരണമെന്നാണ് പ്രസാദിന്റെ ആവശ്യം.
ആണോ പെണ്ണോ എന്ന് നിർബന്ധമില്ലെന്നും പേരക്കുട്ടി വേണം എന്നത് മാത്രമാണ് നിർബന്ധമെന്ന് എസ്.ആർ പ്രസാദ് പറയുന്നു. മകനെ അമേരിക്കയിലയച്ച് പഠിപ്പിച്ചു, ബാങ്കിൽ നിന്നും വീടിനായി ലോണെടുത്തു ഇപ്പോൾ പണമെല്ലാം തീർന്നുവെന്ന് എസ്.ആർ പ്രസാദും ഭാര്യയും പറയുന്നു. കുട്ടികളിൽ നിക്ഷേപം നടത്തുന്ന രക്ഷകർത്താക്കൾ അവരെ നല്ല സ്ഥാപനത്തിൽ ജോലിയ്‌ക്ക് പ്രാപ്‌തരാക്കുന്നു. മാതാപിതാക്കളുടെ അടിസ്ഥാന സാമ്പത്തിക സംരക്ഷണത്തിന് മക്കൾക്ക് ബാദ്ധ്യതയുണ്ട്. അതിനാൽ ഒന്നുകിൽ ഒരുവർഷത്തിനകം അവർക്ക് സന്തോഷത്തിന് ഒരു പേരക്കുട്ടിയെ നൽകണം അതല്ലെങ്കിൽ നഷ്‌ടപരിഹാരമായി അഞ്ച് കോടി നൽകണമെന്നാണ് ദമ്പതികളുടെ അഭിഭാഷകനായ എ.കെ ശ്രീവാസ്‌തവയും പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |