ഒരു വർഷത്തിനുള്ളിൽ മരിച്ചത്
6 പേർ
കൊല്ലം: മഴക്കാലത്ത് കിണറ്റിനുള്ളിലെ നിർമ്മാണ പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സാദ്ധ്യത. ഈമാസം 17ന് മഴക്കാല പൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
വെള്ളിമണിലെ അപകടത്തിന് പിന്നാലെ കൊട്ടിയത്തുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ കിണർ അപകടങ്ങളും ഇവ മറികടക്കാനും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതും സംബന്ധിച്ച് ജില്ലാ ഭരണകൂടം ഭൂർഗർഭ, ജിയോളജി വകുപ്പുകളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. ഭൂമിയുടെ അട്ടിത്തട്ടിൽ കറുത്ത ചേടിമണ്ണിന്റെ സാന്നിദ്ധ്യം കൂടുതൽ കാണുന്ന കുണ്ടറയിലും പരിസര പ്രദേശങ്ങളിലുമാണ് അപകടങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. സമാനമായ പ്രദേശങ്ങൾ മറ്റെവിടെയെങ്കിലും ഉണ്ടോയെന്ന് കണ്ടെത്തും. ഇവിടങ്ങളിലെ കിണറുകളിൽ മഴക്കാലത്ത് ഇറങ്ങുന്നതിന് മുമ്പ് രക്ഷാപ്രവർത്തകരുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന കർശന നിർദ്ദേശം നൽകിയേക്കും.
നിയന്ത്രണം വരുന്ന കാര്യങ്ങൾ
1. കിണർ വറ്റിക്കാൻ കൂടുതൽ ശക്തിയുള്ള മോട്ടോറുകൾ ഉപയോഗിച്ചുള്ള വെള്ളം പമ്പ് ചെയ്യൽ നിയന്ത്രിച്ചേക്കും
2. കിണറ്റിനുള്ളിലെ ഓക്സിജൻ സാന്നിദ്ധ്യം ഉറപ്പാക്കൽ, വിഷവായുവിന്റെ സാന്നിദ്ധ്യമുണ്ടോയെന്ന പരിശോധന എന്നിവ നിർബന്ധമാക്കും
3. തദ്ദേശസ്ഥാപനങ്ങൾക്കും വില്ലേജ് അധികൃതർക്കുമാകും ഇക്കാര്യം ഉറപ്പാക്കാനുള്ള ചുമതല
4. സമീപദിവസങ്ങളിൽ കൊല്ലത്ത് കിണറ്റിനുള്ളിൽ മൂന്ന് ദുരന്തങ്ങളാണുണ്ടായത്. കൊട്ടിയം, വെള്ളിമൺ, പെരുമ്പുഴ
5. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ഫയർഫോഴ്സ് ജീവനക്കാർക്കും ശ്വാസതടസം നേരിട്ടിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |