കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി 20, ആം ആദ്മി പാർട്ടികളുടെ ജനക്ഷേമസഖ്യം ആരെയും പിന്തുണയ്ക്കില്ല. അണികൾക്കും അനുഭാവികൾക്കും മനഃസാക്ഷി വോട്ടു ചെയ്യാമെന്നും സാമൂഹ്യ - രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തി നിലപാട് സ്വീകരിക്കാമെന്നും സഖ്യം സാരഥികളായ ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബും ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ പി.സി. സിറിയക്കും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജയപരാജയങ്ങൾ നിശ്ചയിക്കുന്ന നിർണായക ശക്തിയായി ജനക്ഷേമ സഖ്യം മാറിക്കഴിഞ്ഞു. തൃക്കാക്കരയിൽ ഏതു മുന്നണി വിജയിച്ചാലും കേരളത്തിലെ സാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകില്ല എന്നതിനാൽ മാത്രമാണ് സ്ഥാനാർത്ഥിയെ നിറുത്തേണ്ടെന്ന് തീരുമാനിച്ചത്. പ്രലോഭനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും സ്വാധീനങ്ങൾക്കും വഴങ്ങാതെ
സ്വതന്ത്രമായി ചിന്തിച്ച് ഉത്തരവാദിത്വത്തോടെ എല്ലാവരും വോട്ട് രേഖപ്പെടുത്തമെന്നും അവർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |