തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള പ്രമുഖർ. ദീർഘായുസ്സും ആരോഗ്യപൂർണമായ ജീവിതവും പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആശംസിച്ചു. മുഖ്യമന്ത്രിയുടെ 77ാം ജന്മദിനമായിരുന്നു ഇന്നലെ.
'എന്റെ പ്രിയപ്പെട്ട സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് പിറന്നാളാശംസകൾ' എന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്. ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, നാരായൺ റാണെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആസ്സാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ്മ, സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമങ്, ആസ്സാം ഗവർണർ പ്രൊഫ. ജഗദീഷ് മുഖി, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, കമൽഹാസൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങി സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ നേരിട്ടും അല്ലാതെയും ജന്മദിനാശംസകൾ നേർന്നു.
ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിട്ടുള്ളത്. ആറ് വർഷങ്ങൾക്ക് മുമ്പ് ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന് തലേന്നാണ് തന്റെ യഥാർത്ഥ ജന്മദിനം 1944 മേയ് 24നാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള പ്രമുഖർ. ദീർഘായുസ്സും ആരോഗ്യപൂർണമായ ജീവിതവും പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആശംസിച്ചു. മുഖ്യമന്ത്രിയുടെ 77ാം ജന്മദിനമായിരുന്നു ഇന്നലെ.
'എന്റെ പ്രിയപ്പെട്ട സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് പിറന്നാളാശംസകൾ"എന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്. ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, നാരായൺ റാണെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ്മ, സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമങ്, അസാം ഗവർണർ പ്രൊഫ. ജഗദീഷ് മുഖി, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, കമൽഹസൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങി സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ നേരിട്ടും അല്ലാതെയും ജന്മദിനാശംസകൾ നേർന്നു.
ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിട്ടുള്ളത്. ആറ് വർഷങ്ങൾക്ക് മുമ്പ് ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന് തലേന്നാണ് തന്റെ യഥാർത്ഥ ജന്മദിനം 1944 മേയ് 24നാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പു തിരക്കിൽ ആഘോഷമില്ലാതെയായിരുന്നു മുഖ്യമന്ത്രിയുടെ 77-ാം പിറന്നാൾ. രാവിലെ മുതൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിലായിരുന്നു. വൈകിട്ട് വെണ്ണലയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചു. പ്രസംഗം കഴിഞ്ഞിറങ്ങിയ പിണറായിക്ക് ഏഴാം ക്ളാസ് വിദ്യാർത്ഥിനി അനാമിക സമ്മാനിച്ച ബൊക്കെയായിരുന്നു പിറന്നാൾ സമ്മാനം. വേദി വിട്ടിറങ്ങിയപ്പോൾ ആശംസകൾ നേർന്നെത്തിയ കുട്ടികൾക്ക് പിണറായി ഹസ്തദാനവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |