ന്യൂഡൽഹി: സ്റ്റേഡിയങ്ങൾ രാത്രി പത്തുമണിവരെ അത്‌ലറ്റുകൾക്ക് മാത്രമായി തുറന്നിടാൻ ഉത്തരവിട്ട് ഡൽഹി സർക്കാർ. ഡൽഹി റവന്യൂ സെക്രട്ടറി സഞ്ജീവ് ഖിർവാർ തന്റെ വളർത്തുനായയെ നടത്താനായി സ്റ്റേഡിയത്തിൽ നിന്ന് അത്‌ലറ്റുകളെ ഇറക്കിവിട്ടെന്ന പരാതി ഉയർന്നതോടെയാണ് നടപടി കടുപ്പിച്ചത്. സഞ്ജീവ് ഖിർവാന്റെ നടപടി കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്.
എന്നാൽ സ്‌റ്റേഡിയം അഡ്മിനിസ്‌ട്രേറ്റർ അനിൽ ചൗധരി ആരോപണങ്ങൾ നിഷേധിച്ചു.'അത്‌ലറ്റുകൾക്ക് പരിശീലനം നൽകാനുള്ള ഔദ്യോഗിക സമയം വൈകുന്നേരം ഏഴ് മണി വരെയാണ്. അതിനുശേഷം പരിശീലകരും പോകും. സ്റ്റേഡിയത്തിൽനിന്ന് ആരോടും നേരത്തെ പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടില്ല'- അദ്ദേഹം പറഞ്ഞു. എന്നാൽ സഞ്ജീവ് ഖിർവാർ നായയെ നടത്താൻ സ്റ്റേഡിയം ഉപയോഗിക്കുന്നുണ്ടോ എന്ന് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ അദ്ദേഹം തയ്യാറായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |