ചെന്നൈ : തമിഴ്‌നാട്ടിൽ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ഓവാലി ഫാമിന് സമീപം താമസിക്കുന്ന മാളു ( 40 ) ആണ് ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ടത്. വീടിന് പുറത്തിറങ്ങിയ സമയത്തായിരുന്നു ആനയുടെ ആക്രമണം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇവിടെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണിവർ.
കാട്ടാനയുടെ തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. അതേ സമയം, കാട്ടാനയെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഒറ്റയ്ക്ക് രാത്രി സമയങ്ങളിലും മറ്റും ഇറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |