ചിറയിൻകീഴ്: വിവിധ സ്ഥലങ്ങളിൽ നിന്ന് ലാപ്ടോപ് കവർച്ച ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.നെയ്യാറ്റിൻകര കുന്നത്തുകാൽ നാറാണി കൊടിത്തോട്ടം ജിജോ ഭവനിൽ ജോജിനെയാണ് (23) അറസ്റ്റ് ചെയ്തത്.ചിറയിൻകീഴ് താലൂക്ക് ആശുപത്രി,ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫീസ്, ചിറയിൻകീഴ് പാലവിള യു.പി.എസ് എന്നിവിടങ്ങളിൽ നിന്നാണ് ലാപ്ടോപ്പുകൾ കവർന്നത്. ഓഫീസുകളിൽ ഫോട്ടോസ്റ്റാറ്റ് മെഷീൻ,പ്രിന്റർ ഇവയുടെ ടോണർ റീഫിൽ ചെയ്യുന്ന കമ്പനിയിലെ സ്റ്റാഫാണ് ഇയാൾ. ടോണർ റീഫിൽ ചെയ്യാൻ വരുന്ന ദിവസങ്ങളിലായിരുന്നു മോഷണം. പ്രതിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച ലാപ്ടോപ്പുകൾ കണ്ടെടുത്തു.ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി മുകേഷ്,എസ്.ഐ അമിർത് സിംഗ് നായകം,പ്രൊബേഷൻ എസ്.ഐ ശ്രീജിത്ത്,ജി.എസ്.ഐ മനോഹർ എന്നിവർ ചേർന്നാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.മ്യൂസിയം പൊലീസാണ് പ്രതിയെ ആദ്യം അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |