ബംഗളൂരു: മൈസൂരുവിലെ പെരിയപട്ടണത്ത് ദളിത് യുവാവിനെ പ്രണയിച്ച പതിനേഴുകാരിയെ കഴുത്തു ഞെരിച്ച് കൊന്ന പിതാവും ഒത്താശ ചെയ്ത മാതാവും അറസ്റ്റിൽ. രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥി ശാലിനിയാണ് കൊല്ലപ്പെട്ടത്. കർണ്ണാടകയിലെ പെരിയപട്ടണ താലൂക്കിലെ കഗ്ഗുണ്ടി ഗ്രാമ വാസികളായിരുന്ന പെൺകുട്ടിയുടെ കുടുംബം വൊക്കലിംഗ വിഭാഗത്തിൽപ്പെട്ടവരാണ്. സമീപത്തുള്ള മെളഹള്ളി ഗ്രാമത്തിലെ മഞ്ജുനാഥുമായി ശാലിനി മൂന്നുവർഷമായി പ്രണയത്തിലായിരുന്നു. മഞ്ജുനാഥിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്ന് ആവർത്തിച്ചതോടെ, പിതാവ് സുരേഷ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.
അതേസമയം, താൻ കൊല്ലപ്പെടുകയാണെങ്കിൽ ഉത്തരവാദി മാതാപിതാക്കളായ സുരേഷും ബേബിയുമായിരിക്കുമെന്ന് കാട്ടി ശാലിന് പൊലീസിന് കത്തെഴുതിയിരുന്നു. ഇക്കാര്യം വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പും പൊലീസിന് ലഭിച്ചു.
മഞ്ജുനാഥിനെ കൊല്ലാനും ഇവർ പദ്ധതി ഇട്ടിരുന്നു. ഇതിനായി സുരേഷും, ബേബിയും രണ്ട് ലക്ഷം രൂപ വാടകകൊലയാളിക്ക് വാഗ്ദാനം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |