തിരുവനന്തപുരം: ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ രാജ്യം മുന്നേറുമ്പോൾ സാങ്കേതിക വിദ്യയിലും കണക്ടിവിറ്റിയിലും കേരളം കൈവരിച്ച നേട്ടങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസത്തിന്റെ ആഗോള ഹബ്ബായി മാറാൻ തിരുവനന്തപുരത്തിന് കഴിയണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ (ടി.എം.എ) ദ്വിദിന വാർഷിക മാനേജ്‌മെന്റ് കൺവെൻഷൻ 'ട്രിമ 2022" ഹോട്ടൽ ഓ ബൈ താമരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ട്രിവാൻഡ്രം വിഷൻ 2025 എ സ്നാപ്‌ഷോട്ട് ഓഫ് സിറ്റീസ് വിഷൻ ഡവലപ്‌മെന്റ് ജേർണി" എന്ന പുസ്തകത്തിന്റെ പ്രകാശനം വി.എസ്.എസ്.സി ഡയറക്ടർ എസ്. ഉണ്ണിക്കൃഷ്ണൻ നായർക്ക് ആദ്യപ്രതി നൽകി ഗവർണർ നിർവഹിച്ചു. ടി.എം.എ മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡ് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിനു വേണ്ടി ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദനും, സ്റ്റാർട്ടപ്പ് ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള മികച്ച സംഭാവനകൾക്കുള്ള ടി.എം.എ അദാനി സ്റ്റാർട്ടപ്പ് അവാർഡ് എൽവിക്ടോ ടെക്‌നോളജീസിനു വേണ്ടി മാനേജിംഗ് ഡയറക്ടർ അജയ് അജയ് ജോസ്, ഡയറക്ടർ സജി ജോസഫ് എന്നിവരും ഏറ്റുവാങ്ങി. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ടി.എം.എ പ്രസിഡന്റ് രാജേഷ് ഝാ, ചെയർമാൻ ഡോ. എം.ഐ.സഹദുള്ള, ടി.എം.എ സെക്രട്ടറി എ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
ക്യാപ്ഷൻ: ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ (ടി.എം.എ) ദ്വിദിന വാർഷിക മാനേജ്‌മെന്റ് കൺവെൻഷൻ 'ട്രിമ 2022' ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |