തൃശൂർ : ആശുപത്രി വികസന സമിതി നിർദ്ദേശിച്ച ന്യായവിലയുള്ള ഉപകരണം ഉപയോഗിക്കില്ലെന്ന് വാശിപിടിച്ച് ശസ്ത്രക്രിയ മുടക്കിയ സംഭവത്തിൽ ഡോക്ടർക്ക് സ്ഥലം മാറ്റം. ഓർത്തോ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.വിനേഷ് സെന്നിനെയാണ് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മേയ് മാസത്തിലായിരുന്നു സംഭവം. ഓർത്തോ വിഭാഗം മേധാവി, യൂണിറ്റ് മേധാവികൾ എന്നിവരുടെ വിദഗ്ദ്ധ സമിതി ചേർന്ന് ഒരു വർഷത്തേക്ക് ഗുണമേന്മയുള്ള ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാർ കമ്പനിയുടെ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതിന് പകരം വിലകൂടിയ ഉപകരണം വേണമെന്ന് ഡോക്ടർ വാശിപിടിച്ച് ശസ്ത്രക്രിയ മുടക്കുകയായിരുന്നു. ഇത് രോഗിയുടെ ബന്ധുക്കളുമായി സംഘർഷത്തിന് ഇടയാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡോക്ടർ തെറ്റുകാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |